തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. അവസാന നിമിഷങ്ങളിലും ആറ്റിങ്ങലിൽ ലീഡ് നില മാറി മറയുകയാണ്. നിലവിൽ എൽഡിഎഫിനാണ് നേരിയ മുൻതൂക്കം. ആലത്തൂരാണ് എൽഡിഎഫിന് മറ്റൊരു ആശ്വാസം. യുഡിഎഫ് 17 മണ്ഡലങ്ങളിൽ മുന്നിട്ടു നിൽക്കുന്നു.
തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുകയാണ്. സുരേഷ്ഗോപിയുടെ ലീഡ് 70,000 കടന്നു. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ രണ്ടാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തുമാണ്.
തിരുവനന്തപുരത്ത് ജയമുറപ്പിച്ച് ശശി തരൂർ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും ലീഡ് 2 ലക്ഷം കടന്നു. മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോടും ഇടുക്കിയിലും 1 ലക്ഷത്തിലധികം വോട്ട് യുഡിഎഫിനുണ്ട്. ഹൈബിയും എം.കെ.രാഘവനും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. കെ.രാധാകൃഷ്ണൻ 18,000ത്തിലധികം വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ തവണ യുഡിഎഫിന് 19 സീറ്റുകളാണ് ലഭിച്ചത്. എൽഡിഎഫിന് ഒരു സീറ്റും.