ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പഴയ കിണർ കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ സ്റ്റാൻഡിലെ തറ പൊളിച്ചു മാറ്റുന്നതിനിടെയാണ് ജോലിക്കാർ പഴയ കിണർ കണ്ടത്. ഇതേ തുടർന്ന് ബസ്റ്റാൻഡിൻ്റെ തുടർനിർമാണ പ്രവർത്തനങ്ങൾ നിർത്തി വച്ചു പരിശോധന നടത്തി.

സ്റ്റാൻഡ് നിർമിക്കുന്നതിനു മുൻപ് ഇവിടെ താമസിച്ചിരുന്ന പഴയ കുടുംബങ്ങളുടെ വകായായുള്ള സ്വകാര്യ സ്ഥലത്തെ കിണറാണെന്ന് നിഗമനത്തിൽ ആണ് ഉദ്യോഗസ്ഥർ, വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങിയാണ് ഇവിടെ ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കിയത്. കിണർ അതേപടി സംരക്ഷിച്ചിരുന്നു. എന്നാൽ കിണറിൽ ഇടിച്ച് ബസ് അപകടത്തിൽ പെട്ടതോടെ അന്ന് സുരക്ഷ കണക്കിലെടുത്തി കിണർ മൂടുകയായിരുന്നു.

വർഷങ്ങൾക്ക് മുൻപ് കിണർ മൂടിയെങ്കിലും പ്രാചീന കാലത്ത് നിർമ്മിച്ച കിണറിന്റെ ചുറ്റു അരിഞ്ഞാണവും മുഖവും എല്ലാം അതേപടി നിലനില്ക്കുന്നത് കാഴ്ചക്കാരെ അത്ഭുത പെടുത്തി. രാജ ഭരണം നിലവിൽ ഉണ്ടായിരുന്ന നാടായിരുന്നു ചങ്ങനാശേരി, എട്ട് വീട്ടീൽ പിള്ളമാരും, അവസാനം മാർത്താണ്ഡാവർമ്മയും അടക്കി ഭരിച്ച നാട്, ആരുടെ കാലത്താണ് കിണർ നിർമ്മിച്ചതെന്ന് ചോദ്യം നിലനില്ക്കുന്നു.

പഴയ രാജാക്കൻമാരുടെ നാട്ടിലെ ഇപ്പോൾ കണ്ടെത്തിയ കിണർ രാജ ഭരണക്കാലത്തേതാണോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് നിലവിൽ ഉദ്യോഗസ്ഥർ. പ്രാചീന കിണർ കണ്ടെത്തിയെങ്കിലും നിർമാണ പ്രവർത്തനം തുടരുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രോക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *