കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശബരിമല തീർത്ഥാടകരുമായി വന്ന ബസ് ഇന്ധനം തീർന്ന് പേട്ട സ്കൂളിന് സമീപം നിന്ന് പോയതോടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്.
വെള്ളിയാഴ്ച വൈകുന്നേരം 7:45 ഓടെയായിരുന്നു സംഭവം. വാഹനം കേടായതാണെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും പരിശോധിച്ചപ്പോൾ ഡീസൽ തീർന്നതാണെന്ന് വ്യക്തമായി.
ഇതോടെ വൻ ഗതാഗതക്കുരുക്കിനാണ് ഇവിടം സാക്ഷ്യം വഹിച്ചത്. നാട്ടുകാരുടെ കഠിന പരിശ്രമത്തിനൊടുവിൽ വാഹനങ്ങൾ ഇരു സൈഡ് വഴിയും കടത്തി വിട്ടു. അതേസമയം സംഭവം സംഭവം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാഞ്ഞിരപ്പള്ളി പോലീസ് തിരിഞ്ഞുനോക്കില്ലെന്ന് ആക്ഷേപവും നാട്ടുകാർ പങ്കുവെച്ചു.

കാഞ്ഞിരപ്പള്ളി ടൗണിൽ തന്നെ നാല് പമ്പുകൾ ഉണ്ടായിട്ടും ആവശ്യത്തിന് ഇന്ധനം നിറയ്ക്കാതെ വന്ന ബസ് ജീവനക്കാരുടെ അലംഭാവമാണ് ഇത്രയും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.
