പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂ വിവാദത്തത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതുകൊണ്ട് അത് ഓഡിറ്റ് ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്‍ക്കേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആക്ഷേപം. ഷൂ 3000 ത്തിന്റെ ആയാലും 30 ലക്ഷത്തിന്റെ ആയാലും പ്രതിപക്ഷ നേതാവ് പൊതു ഖജനാവിലെ പണം എടുത്ത് അല്ലല്ലോ വാങ്ങിയത്! അപ്പോള്‍ അത് ഓഡിറ്റ് ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്ക്കണ്ട.- രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഷൂ 3000 ത്തിന്റെ ആയാലും 30 ലക്ഷത്തിന്റെ ആയാലും പ്രതിപക്ഷ നേതാവ് പൊതു ഖജനാവിലെ പണം എടുത്ത് അല്ലല്ലോ വാങ്ങിയത്! അപ്പോള്‍ അത് ഓഡിറ്റ് ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്ക്കണ്ട.
ഷൂസ് സംഘ്സിനും സംഘ്സിന്റെ ചങ്ക്സിനും വീക്നെസ് ആണല്ലേ!!!
