ഇടുക്കി: ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വൈകുന്നേരം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.
എന്നാൽ വീട്ടിലെത്തിയ ശേഷം കുട്ടി ഭക്ഷണം ക ഴിച്ച് കിടന്നുറങ്ങിയെങ്കിലും പിന്നെയും ഛർദിക്കു കയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപ ത്രിയിലേക്ക് തന്നെ വീണ്ടും ചികിത്സയ്ക്കായി എ ത്തിച്ചു.
ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആ ശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കു ട്ടി മരിച്ചത്. മുത്തച്ഛനോടൊപ്പം ഇന്നലെ പകൽ സമയത്ത് കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പ റയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടി ഛർദിക്കുന്നത്.
അതേസമയം, മരണകാരണം പോസ്റ്റുമോർട്ടത്തി നു ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ വ്യ ക്തമാക്കി. പീരുമേട് താലൂക്ക് ആശുപത്രിയിൽ കു ട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോ സ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
