കോട്ടയം :പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി.ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം പാമ്പാടി ബിഡിഒ ഓഫീസിൽ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ സി.ഒ.ടി. നസീറിന്റെ അമ്മയാണ് ചാണ്ടി ഉമ്മന്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. ഇനി ഒരു മുഖ്യമന്ത്രിയെയും ആരും കല്ലെറിയരുതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ‘വെറുപ്പിന്റെ രാഷ്ട്രീയം വേണ്ട, ഒരു രാഷ്ട്രീയക്കാരനും വേട്ടയാടപ്പെടരുത്’. ഉമ്മന്‍ചാണ്ടിയെയും കുടുംബത്തിനെയും വേട്ടയാടിയത് ചര്‍ച്ചയാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും പള്ളിക്കത്തോട് എത്തിയിരുന്നു.