കോട്ടയം: ആരോഗ്യ മേഖലയിൽ ഒന്നാമതെന്ന അവകാശപ്പെടുന്ന കേരളത്തിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത.കോട്ടയം മെഡിക്കൽ കോളേജിൽ വൃഷ്ണത്തിൽ കുരുക്കളും സ്വകാര്യ ഭാഗങ്ങളിൽ പഴുപ്പുമായി ചികിത്സ തേടിയ രോഗിയോട് ആശുപത്രി ജീവനക്കാരുടെ ക്രൂരത.ആലുവ വേലം പറമ്പിൽ സ്വദേശി തമ്പി വി ടിയ്ക്കാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ദൂരനുഭവം നേരിട്ടതായി പരാതി പറയുന്നത്.

ഇന്നലെയായിരുന്നു വൃഷ്ണത്തിലും സ്വകാര്യ ഭാഗങ്ങളിലും കുരുക്കളും പഴുപ്പുമായി ശസ്ത്രക്രിയയുടെ ഭാഗമായി തമ്പി മെഡിക്കൽ കോളജിൽ എത്തുന്നത് തുടർന്ന് ഇന്ന് രാവിലെയോട് കൂടി ശസ്ത്രക്രിയ പൂർത്തിയായി. എന്നാൽ അതിനുശേഷം ഡോക്ടർമാരോ, നഴ്സുമാരോ തിരിഞ്ഞു നോക്കിയില്ല എന്നാണ് പരാതിയിൽ പറയുന്നത്.

വേദനയ്ക്കുള്ള മരുന്നുകൾ കൃത്യമായി നൽകിയില്ല എന്നും പറയുന്നു. സ്വന്തമായി പഞ്ഞിയും മരുന്നും വാങ്ങി സർജറി ചെയ്ത ഭാഗങ്ങളിൽ സ്വയം വൃത്തിയാക്കണം എന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു എന്നും പറയുന്നു. പലതവണ ഡോക്ടർമാരെ വിളിച്ചെങ്കിലും ആരും തന്നെ തിരിഞ്ഞു നോക്കിയില്ല എന്നും പറയുന്നു.

കൃത്യമായി മരുന്നുകൾ നൽകാത്തത് കാരണവും മുറിവുകൾ വൃത്തിയാക്കാത്തത് കാരണവും തമ്പിക്ക് മൂത്രനാളത്തിൽ ഇൻഫെക്ഷന് കാരണമായിട്ടുണ്ട്. ഇത് പിന്നീട് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമായേക്കും. വൃഷ്ണത്തിൽ മൂന്ന് ഇഞ്ചിന്റെ മുറിവാണ് ഉള്ളത്. ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ വീട്ടുകാരുമായി ആലോചിച്ച് മറ്റ് ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങുകയാണ് തമ്പി.