കോട്ടയം: നഗരസഭയിലെ 2.39 കോടി രൂപയുടെ പെൻഷൻ തട്ടിപ്പിൽ അന്വേഷണം വഴിമുട്ടി. പ്രതിയും മുൻ ജീവനക്കാരനുമായ അഖിൽ സി വർഗീസിനെ ഏഴുമാസമായിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല.ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് നിലവിൽ അന്വേഷിക്കുന്നത് വിജിലൻസാണ്.

ഇയാളെ പിടികൂടാൻ സാധിക്കാത്തിനെ തുടർന്ന് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പെൻഷൻ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിൽ കഴിയുന്ന അഖിലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

വാർഷിക സാമ്ബത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയിൽ ജോലി ചെയ്തിരുന്നപ്പോൾ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതൽ അഖിൽ മൂന്നുകോടി രൂപയ്ക്ക് മുകളിൽ തട്ടിച്ചുവെന്നാണ് കേസ്. അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖിൽ പെൻഷൻ തുക അനധികൃതമായി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed