ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. പ്രതി നിധീഷ് ആണ് കൊലപാതക കുറ്റം സമ്മതിച്ചത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് നിതീഷ് കുറ്റം സമ്മതിച്ചത്.

മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉണ്ടായ വഴിത്തിരിവാണ് കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തിലേക്ക് എത്തിച്ചത്. മോഷണക്കേസില്‍ പിടിയിലായവരാണ് വിഷ്ണുവും നിതീഷും. വിഷ്ണുവിന്റെ പിതാവ് എന്‍ ജി വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നിതീഷ് പൊലീസിനോട് പറഞ്ഞു. രണ്ടാമത്തെ കൊലപാതകം സംബന്ധിച്ച് പ്രതി വിവരങ്ങള്‍ കൈമാറുന്നതേ ഉള്ളൂ.

പൊലീസ് കുറ്റ സമ്മത മൊഴി രേഖപ്പെടുത്തി. നിധീഷിനെതിരെ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ പിന്നീട് മോചിപ്പിച്ചു. പിടിയിലായ നിതീഷ് പൂജാരിയാണ്. നരബലി രീതിയിലാണോ കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed