കൊച്ചി: കുസാറ്റില്‍ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് കാമ്പസ്. സാറ, ആന്‍, അതുല്‍ എന്നിവരുടെ ഭൌതികശരീരങ്ങളാണ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചത്.ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികളും ഒരു പൂർവ വിദ്യാർത്ഥിയും അടക്കം നാലുപേരാണ് മരിച്ചത്.
ആഘോഷത്തിനിടെയുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ വിടപറഞ്ഞ വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
കോളജ് ക്യാമ്പസിലെ പൊതു ദർശനത്തിന് ശേഷം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആൻ റുഫ്‌തയുടെ മൃതദേഹം സൂക്ഷിക്കും.ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്കാരം.മകൾക്ക് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിട്ടാണ് അമ്മ സിന്ധു ഇറ്റലിയിലേക്ക് വിസിറ്റിങ് വിസയിൽ പോയത്. പറവൂർ സ്വദേശിനിയായ ആൻ റുഫ്ത് അച്ഛനൊപ്പം ചവിട്ടു നാടകവേദിയിലെ മിന്നും താരം കൂടിയായിരുന്നു.
ഒക്ടോബർ 29ന് രാവിലെ കളമശ്ശേരിനടുങ്ങിയ ബോംബ് സ്ഫോടനം നടന്നിട്ട് 27 ദിവസം മാത്രമേ ആയിട്ടുള്ളൂ. ആറ് പേരുടെ മരണത്തിനിടയാക്കിയ അന്നത്തെ ആഘാതത്തിൽ നിന്ന് മുക്തമാകുന്നതിന് മുമ്പേയാണ് കളമശ്ശേരി മറ്റൊരു ദുരന്തത്തിന് കൂടിയാണ് സാക്ഷിയായത്.
ശനിയാഴ്ച സന്ധ്യയ്ക്ക് കുസാറ്റിലുണ്ടായ ദുരന്തത്തിൽ മൂന്ന് വിദ്യാർഥികളുൾപ്പെടെ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. രണ്ട് സ്ഥലങ്ങളും അടുത്തടുത്താണ്.യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെയാണ് സാമ്ര കൺവെൻഷൻ സെന്ററിൽ ബോംബ് സ്ഫോടനമുണ്ടായത്. കേരളത്തിൽ മതസംഘടനകളുടെ പരിപാടികളിൽ അതുവരെ അതുപോലൊരു പ്രശ്നം ഉണ്ടായിട്ടേയില്ല.രണ്ടപകടത്തിലും പരിക്കേറ്റവരെ ആദ്യമെത്തിച്ചത് കളമശ്ശേരി മെഡിക്കൽ കോളജിലേക്കാണ്.