തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദന് വിട നൽകി. വെെകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാനം യാത്രാമൊഴിയേകിയത്.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പടെ പ്രമുഖ നേതാക്കളും നൂറ് കണക്കിനും പാർട്ടി പ്രവർത്തകരും അന്ത്യോപചാരം അർപ്പിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. രാവിലെ 11 മണി മുതൽ എകെജി സെന്ററിലും ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം സിഐടിയു ഓഫീസിലും പൊതു ദർശനം നടത്തി.

സിഐടിയു ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ആറ്റിങ്ങലിൽ നിന്ന് മൂന്നുതവണ എംഎൽഎയായി. 2006 മുതൽ 2011 വരെ നിയമസഭയിൽ ചീഫ് വിപ്പ് ആയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകക്ഷണിതാവാണ്. കയർ തൊഴിലാളിസമരത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയആനന്ദൻ അവസാനകാലത്ത് എൽഡിഎഫ്സമരത്തിലും കെഎസ്ആർടിസി ജീവനക്കാർക്കുവേണ്ടി സമരപോരാളിയായി. കയർമേഖലയായ ചിറയൻകീഴിൽ 1937ലാണ് ആനത്തലവട്ടം ആനന്ദൻ ജനിച്ചത്. 1954ൽ ഒരണ കൂലി കൂടുതലിനു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed