തിരുവനന്തപുരം: കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. 12 മണിക്ക് ശേഷം വീഥിയിൽ ആരും തങ്ങാൻ പാടില്ലെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു.
സംഘർഷങ്ങൾ തുടർക്കഥയായതോടെയാണ് മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. രണ്ടു ദിവസം മുമ്പ് ഇവിടെ യുവാക്കൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ പൂന്തുറ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയും സംഘർഷം ഉണ്ടായി. പോലീസിന് നേരെയും കല്ലേറുണ്ടായി.
ഒരാൾക്ക് ഉച്ച ഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മാനവീയം വീഥിയില്‍ സുരക്ഷ കൂടുതൽ കാര്യക്ഷമാക്കുമെന്നും പൊലീസ് അറിയിച്ചു. കന്റോമെന്‍റെ അസി. കമ്മീഷണറാണ് കമ്മീഷണർക്കാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്.