കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെ റിമാൻഡ് ചെയ്തു. കേസ് അതീവ ഗൗരവുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. പ്രതിയെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും.
പ്രതിക്ക് ആരോഗ്യ – മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കോടതി പറഞ്ഞു. തിരിച്ചറിയൽ പരേഡിനും കോടതി അനുമതി നൽകിയിട്ടുണ്ട്. നാളെ സിജെഎം (ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്) കോടതിയിൽ ഇതിനായുള്ള അപേക്ഷ പോലീസ് നൽകും.
പ്രതിക്കു വേണ്ടി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുളള അഭിഭാഷകര്‍ ഹാജരായി. എന്നാൽ സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു.