തൊടുപുഴ: ഇടുക്കിയില്‍ സിപിഎം-കോണ്‍ഗ്രസ് പോര് തുടരുന്നു. ഡീന്‍ കുര്യാക്കോസ് എംപിയെ വിമര്‍ശിച്ച സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സിവി വര്‍ഗീസ് കുറച്ചു നാളുകളായി ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്റ് കെഎസ് അരുണ്‍. സിവി വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കണം. അല്ലെങ്കില്‍ 110 കെവി ലൈനില്‍നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി സുഖപ്പെടുത്തണമെന്നും കെഎസ് അരുണ്‍ പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് പാഴ്ജന്‍മമാണ് എന്നായിരുന്നു സിവി വര്‍ഗീസിന്റെ പരാമര്‍ശം. ബാഹുബലിയിലെ പ്രഭാസ് ആകാനാണ് ശ്രനം. പന വളച്ചുകെട്ടി ഹീറോ ആകാന്‍ പറ്റാത്തതുകൊണ്ട് ചെറുതോണിയിലെ പാലം വളച്ചുകെട്ടി നിര്‍വൃതി അടയുകയാണെന്ന് സിവി വര്‍ഗീസ് പരിഹസിച്ചു. സിപിഎം വിജയസന്ദേശ ജാഥ തൊടുപുഴയില്‍ സമാപിക്കുമ്പോള്‍ ഡീന്‍ കുര്യാക്കോസിന്റെ എംപി സ്ഥാനം തിരിച്ചു പിടിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. തൊടുപുഴ നിയമസഭ സീറ്റി പി ജെ ജോസഫില്‍ നിന്ന് തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം എംഎം മണി ഇടുക്കിക്ക് അപമാനനവും അധിക ബാധ്യതയുമാണെന്ന് പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നിരുന്നു. എംഎം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ പറഞ്ഞു. സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ പിജെ ജോസഫ് എംഎല്‍എ പങ്കെടുക്കാത്തതിനെതിരെ എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസിന്റെ മറുപടി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed