തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടാകും. നിലവിൽ തൃശ്ശൂരിൽ ഒരുമിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത് ഉൾപ്പെടെ ടൈംടേബിളിൽ മാറ്റമുണ്ട്.തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് പുതിയ സമയം ഇങ്ങനെ. പഴയ സമയം ബ്രാക്കറ്റിൽ.
തിരുവനന്തപുരം 5.15(5.20), കൊല്ലം 6.03(6.08),ചെങ്ങന്നൂർ 6.53,കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ മാറ്റമില്ല, തൃശ്ശൂരിൽ 9.30ന് എത്തി 9.33ന് പുറപ്പെടും. (9.30ന് എത്തി 9.32 പുറപ്പെടും), ഷൊർണ്ണൂർ മുതൽ കാസർകോട് വരെ സമയത്തിൽ മാറ്റമില്ല. കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് ഷൊർണ്ണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ 18.10 എത്തി 18.13ന് പുറപ്പെടും. (പഴയസമയം 18.10ന് എത്തി 18.12ന് പുറപ്പെടും), എറണാകുളം,കോട്ടയം സ്റ്റേഷനുകളിൽ മാറ്റമില്ല, ചെങ്ങന്നൂർ 20.46. കൊല്ലം 21.34(21.30), തിരുവനന്തപുരം 22.40 (22.35).
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടായത്. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദ്ദേശം വി മുരളീധരൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ശബരിമല തീർത്ഥാടകർക്ക് സഹായകരമാകുമെന്ന കാര്യവും മന്ത്രി മുന്നോട്ട് വച്ചിരുന്നു. തുടർന്ന് തന്റെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുരളീധരൻ നന്ദി അറിയിച്ചിരുന്നു.