ദില്ലി: ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ദില്ലി അരുണ്‍ ജെറ്റ്‌ലി സ്റ്റേടിയതില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും ഇന്നിറങ്ങുക.

കഴിഞ്ഞ മത്സരം ഡെങ്കി മൂലം കളിക്കാതിരുന്ന ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്നും കളിക്കില്ല. ഇഷൻ കിഷൻ തന്നെ ഇന്നും ഓപ്പണറായി ഇറങ്ങും. ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്ലി അഫ്ഗാൻ പേസർ നവീൻ ഉൾ ഹക്കിന് മറുപടി നൽകുന്നതിന് കൂടി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ഐപിഎൽ സീസണിൽ കോഹ്ലിയും നവീനും കൊമ്പ് കോർത്തതും മത്സരശേഷം ലക്നൗ ടീം മെന്റർ ഗൗതം ഗംഭീർ കോഹ്ലിയുമായി ഉടക്കിയതും വൻ വിവാദമായിരുന്നു.

സ്പിന്നര്‍മാരാണ് അഫ്ഗാന്റെ കരുത്ത്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് സ്പിന്‍ വകുപ്പില്‍. പേസര്‍മാരെ കടന്നാക്രമിക്കാനായിരിക്കും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശ്രമം. ശ്രേയസിന് സ്പിന്നമാര്‍ക്കെതിരെ മികച്ച റെക്കോഡുണ്ട്. പേസര്‍മാര്‍ക്ക് ഗുണംകിട്ടുന്ന പിച്ചില്‍ ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് സ്പിന്‍ ത്രയത്തില്‍ ഒരാളെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്.