പുതുപ്പളി: വോട്ടിംഗ് യന്ത്രത്തിന് വേഗത കുറഞ്ഞതിനാൽ പലരും വോട്ട് ചെയ്യാതെ തിരിച്ചുപോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അവർക്ക് സമയം നീട്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂർ വരെ വോട്ട് ചെയ്യാൻ വരിയായി കാത്തിരുന്നവർ ഉണ്ടെന്നും ഒരാൾക്ക് വോട്ട് രേഖപ്പെടുത്താൻ അഞ്ച് മിനിട്ടിലേറെ സമയം എടുത്തെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ഇത്തരം ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. 31 ബൂത്തുകളില്‍ പ്രശ്നമുണ്ടെന്നാണു മനസ്സിലാക്കുന്നത്. രാവിലെ മുതൽ റിട്ടേണിങ് ഓഫിസറോട് പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പോളിംഗ് സമയം അവസാനിച്ചതോടെ ഇതുവരെ 73.04 ശതമാനം പോളിംഗാണ് പുതുപ്പളി മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പോളിംഗ് സമയത്തിന് ശേഷവും തുടർന്നവർക്ക് ടോക്കൺ നൽകി പോളിംഗ്സ്റ്റേഷനുകളുടെ ഗേറ്റകൾ അടച്ചു