തൊടുപുഴ: ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകവേ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.ഇടുക്കി വട്ടപ്പാറ സ്വദേശി അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.
ഇടുക്കി രാജക്കാട് പന്നിയാർക്കുട്ടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികയെ ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ചെയ്തത്. അതിന് ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കുളത്തറക്കുഴിയിൽ വച്ച് നിയന്ത്രണം നഷ്ടമായ ആംബുലൻസ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഉടൻതന്നെ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് പറഞ്ഞു.