കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എസ് രാജൻ രാജിവച്ചു. കോൺഗ്രസിന് അവിശ്വാസപ്രമേയ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ രാജി.
മുൻപ് യുഡിഎഫ് കൊണ്ടുവന്നിരുന്ന രണ്ട് അവിശ്വാസപ്രമേയത്തിനും രാജൻ സ്റ്റേ മേടിച്ചിരുന്നു. എന്നാൽ ഇന്ന് ഹൈക്കോടതി സ്റ്റേ നീക്കി രജിസ്ട്രാർക്ക് അവിശ്വാസപ്രമേയം നടത്താനുള്ള ഉത്തരവ് നൽകുകയായിരുന്നു.

തുടർന്ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കെ പ്രസിഡന്റ് സ്ഥാനം രാജി വെച്ച് ഒഴിയുകയാണെന്ന് രാജൻ പ്രഖ്യാപിച്ചു.
2021ൽ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ച രാജൻ എൽഡിഎഫ് പിന്തുണയോടെയാണ് ഭരണത്തിൽ എത്തിയത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുതലെടുത്ത എല്‍ഡിഎഫ് ബാങ്ക് പ്രസിഡന്റായിരുന്ന ടിഎസ് രാജനെ മറുകണ്ടം ചാടിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ടിഎസ് രാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ മുസ്ലിം ലീഗ് അംഗത്തിന്റേത് ഉള്‍പ്പടേയുള്ള പിന്തുണ നേടിയെടുക്കാനും സാധിച്ചു.
11 അംഗ ബാങ്ക് ഭരണസമിതിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ടിഎസ് രാജന് ആറ് വോട്ടുകള്‍ ലഭിച്ചു. യു ഡിഎ ഫില്‍ നിന്നും നിബു ഷൗക്കത്തായിരുന്നു മത്സരിച്ചത്. അദ്ദേഹത്തിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. നേരത്തെ ഭരണസമിതിയില്‍ എല്‍ഡിഎഫിന് നാല് വോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ മുസ്ലിം ലീഗ് അംഗം കൂടി പിന്തുണച്ചതോടെ ടിഎസ് രാജന് 6 വോട്ടുകള്‍ ലഭിക്കുകയായിരുന്നു.