തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. പത്മകുമാറിനെ പുതിയ ഫയർഫോഴ്സ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. ഇൻറലിജൻസ് എഡിജിപി ടി. കെ വിനോദ് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി. പുതിയ വിജിലന്‍സ് മേധാവിയുടെ ചുമതലയും ടി കെ വിനോദ് കുമാറിനാണ്.
ഇന്റലിജൻസ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. സായുധ പോലീസ് ബറ്റാലിയനുകളുടെ പൂർണ്ണ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന് നൽകി.
ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. കൊച്ചി കമീഷണർ സേതുരാമനെയും മാറ്റി. എ. അക്ബർ കൊച്ചി കമീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐ.ജിയാകും. നേരത്തെ ഉത്തര മേഖല ഐ.ജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി.
ക്രമസമാധാന ചുമതലയുളള എം ആർ അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി.പി. പ്രകാശ് മനുഷ്യാവകാശ കമീഷൻ ഐ.ജി ആകും. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി ആകും.