പത്തനംതിട്ട: ഭർത്താവിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചതായി നൗഷാദിന്റെ ഭാര്യ അഫ്സാന. ഇന്ന് രാവിലെ ജയിൽ മാേചിതയായശേഷം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് പൊലീസ് മർദ്ദിച്ചതെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചത്.

‘നൗഷാദിനെ കൊന്നതെന്ന് പൊലീസ് മർദ്ദിച്ച് സമ്മതിപ്പിച്ചതാണ്. ക്രൂര മർദ്ദനമാണ് കസ്റ്റഡിയിൽ ഏറ്റത്. വനിതാ പൊലീസ് ഉൾപ്പെടെയുളളവർ മർദ്ദിച്ചു. പലവതവണം പെപ്പർ പ്ര പ്രയോഗിച്ചു.വേദന സഹിക്കവയ്യാതെയാണ് കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കും. നൗഷാദ് നാടുവിടാനുള്ല കാരണം എന്തെന്ന് അറിയില്ല. നൗഷാദിന് മാനസിക പ്രശ്നമുണ്ടായിരുന്നു. മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു’- അഫ്സാന പറഞ്ഞു.

അഫ്സാന കൊന്നു കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ കഴിഞ്ഞ ദിവസം തൊടുപുഴ തൊമ്മൻകുത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാനയുടെ മൊഴി. തുടർന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് പലയിടത്തും പരിശോധന നടത്തുകയും ചെയ്തു. വാർത്തകൾക്കിടെയാണ് നൗഷാദിനെ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങിയാണ് നാടുവിട്ടതെന്ന് നൗഷാദ് പറയുകയുണ്ടായി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *