തൃശൂർ: വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ അൽ(27) കുറ്റം സമ്മതിച്ചതായി പൊലീസ്. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതിയായ അക്മൽ പൊലീസിന് മൊഴി നൽകി.
തൃശൂര്‍ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. പനങ്ങാവില്‍ അബ്ദുല്ല , ഭാര്യ ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വഴക്കാണ് അക്മലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്നലെ രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.