ലോകമെമ്പാടുമായി 550-ലധികം കുട്ടികളുടെ അച്ഛനായ ബീജം ദാനാവിന് വിലക്കേർപ്പെടുത്തി ഡച്ച് കോടതി ഉത്തരവിട്ടു. സംഗീതജ്ഞനായ ജോനാഥൻ ജേക്കബ് മെയ്ജർ എന്ന 41 -കാരനെയാണ് ബീജദാനത്തിൽ നിന്നും കോടതി വിലക്കിയത്.

ഒരു ദാതാവ് 12 കുടുംബങ്ങളിലായി 25 കുട്ടികളിൽ കൂടുതൽ പേരുടെ പിതാവാകരുതെന്ന് ഡച്ച് ക്ലിനിക്കൽ മാർഗ്ഗ നിർദ്ദേശങ്ങൾ പറയുന്നു. എന്നാൽ, കുറഞ്ഞ കാലയളവിൽ തന്നെ 550 -ലേറെ കുട്ടികളുടെ പിതാവായി മാറി ജോനാഥൻ.
“നൂറുകണക്കിന് അർദ്ധസഹോദരന്മാരും അർദ്ധസഹോദരിന്മാരുമുള്ള ഈ ബന്ധുത്വ ശൃംഖല വളരെ വലുതാണ് എന്നതാണ് കാര്യം. വളരെ അധികം സഹോദരങ്ങളുണ്ട് എന്ന് അറിയുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും, സഹോദരങ്ങൾ തമ്മിൽ അറിയാതെ വിവാഹിതരാവാൻ സാധ്യതയുണ്ട് എന്നതെല്ലാം ചൂണ്ടിക്കാട്ടിയാണ് നെതർലാൻഡ് കോടതി ഇയാളെ ബീജദാനം നടത്തുന്നതിൽ നിന്നും വിലക്കിയത്.

ജോനാഥനോട് ഇതുവരെ ചെയ്ത ബീജ ദാനങ്ങളുടെ എല്ലാ ക്ലിനിക്കൽ ലിസ്റ്റും കോടതിയെ ഏൽപ്പിക്കാനും ക്ലിനിക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ജോനാഥൻറെ ബീജങ്ങൾ നശിപ്പിക്കുവാനും ഹേഗിലെ കോടതി ജോനാഥനോട് ആവശ്യപ്പെട്ടു.

വിളക്ക് മറികടന്ന് വീണ്ടും ബീജ ദാനത്തിന് ശ്രമിച്ചാൽ 1,00,000 യൂറോയിൽ കൂടുതൽ (ഏതാണ്ട് 90.95 ലക്ഷം രൂപ ) പിഴ നൽകേണ്ടിവരുമെന്നും കോടതി അറിയിച്ചു.
