ചെന്നൈ: ഐ പി എൽ 2023 സീസൺ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ. മുംബൈ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്‌നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് കാമറൂണ്‍ ഗ്രീനിന്റെയും സൂര്യകുമാര്‍ യാദവിന്റെയും ചെറുത്തുനിൽപ്പിൽ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 182 റൺസ് എടുത്തു. കാമറൂണ്‍ ഗ്രീന്‍ 41 ഉം സൂര്യകുമാര്‍ 33 ഉം റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 26 റണ്‍സെടുത്തു. ലഖ്‌നൗവിന് വേണ്ടി നവീനുല്‍ ഹഖ് നാലും യാഷ് താക്കൂര്‍ മൂന്നും, മുഹ്‌സിന്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ നിരയിൽ 20 റൺസ് കടന്നത് ഒരാൾ മാത്രം. അവസാന എട്ടു വിക്കറ്റുകൾ വെറും 32 റൺസിനിടെയാണ് അവർ നഷ്ടമാക്കിയത്. മാത്രമല്ല, ലക്നൗ താരങ്ങളായ മാർക്കസ് സ്റ്റോയ്നിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ എന്നിവർ റണ്ണൗട്ടുമായി. 27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസാണ് ലക്നൗവിന്റെ ടോപ് സ്കോറർ.മുംബൈക്കായി പേസർ ആകാശ് മധ്‍വാള്‍ 3.3 ഓവറില്‍ വെറും അഞ്ച് റണ്ണിന് 5 വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടാം ക്വാളിഫയറില്‍ നിലവില്‍ ചാമ്പ്യന്‍മാരായ ഗുജറാത്തും മുന്‍ചാമ്പ്യന്‍മായ മുംബൈയും തമ്മില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികളാവും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുക.
