ഹൈദരാബാദ്: ഐപിഎല്ലില്‍ സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന തുടക്കം. ഓപ്പണേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ രാജസ്ഥാന് കൂറ്റൻ സ്കോർ. റോയൽസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് 204 റൺസ് വിജയലക്ഷ്യം.
രാജസ്ഥാനു വേണ്ടി ക്യാപ്റ്റൻ സ സാംസൺ (32 പന്തിൽ 55), ഓപ്പണർമാരായ ജോസ് ബട്ട്ലർ (22 പന്തിൽ 54), യഷ്വസി ജയ്സ്വാൾ (37 പന്തിൽ 54) എന്നിവർ തിളങ്ങി. ഷിമോൺ ഹെറ്റ്മെയർ 22 റൺസുമായി പുറത്താകാതെ നിന്നു. ദേവദത്ത് പടിക്കൽ-2, റിയാൻ പരാഗ്-7, രവിചന്ദ്രൻ അശ്വിൻ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റർ മാരുടെ പ്രകടനം.
ടോസ് നേടിയ സൺസൈറേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പ്രതീക്ഷകൾ തെറ്റിച്ച് രാജസ്ഥാൻ ഓപണർമാർ നിറഞ്ഞാടി. ഇരുവരെയും ഫസൽഹഖ് ഫാറൂഖി പുറത്താക്കിയതോടെയാണ് ഹൈദരാബാദിന് ആശ്വാസമായത്.
എന്നാൽ പിന്നീടെത്തിയ സഞ്ജുവും ഓപണർമാരുടെ പാത പിന്തുടർന്നു. എന്നാൽ, മറുവശത്ത് വിക്കറ്റുകൾ വീണു. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖിയും ടി. നടരാജനും രണ്ട് വിക്കറ്റ് വീതവും ഉമ്രാൻ മാലിക് ഒന്നും വിക്കറ്റ് വീഴ്ത്തി.
