കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും എംഎൽഎമാരെ പൊതുവേദികളിൽ ഭീഷണിപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് എന്തധികാരമാണുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി കുഞ്ഞികൃഷ്ണനെയും ടികെ ഗോവിന്ദനെയും എന്തോ ചെയ്തുകളയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന സമീപനമാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിൽ കെകെ രാഗേഷിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടത് സ്ത്രീയായതുകൊണ്ടാണെന്ന പ്രചാരണം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളോട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർക്ക് യോജിപ്പുണ്ടോയെന്ന് അദ്ദേഹം തുറന്നുപറയണം.തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം വോട്ട് ചെയ്ത ജനങ്ങളാണെന്ന് വരുത്തിതീർത്ത് പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങളിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

