നടൻ ഷൈൻ ടോം ചാക്കോയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്തകേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായത്.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട ഷൈൻ ടോം ചാക്കോയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടൻ രാസലഹരിയുൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പോലീസിനോട് സമ്മതിച്ചത്. എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും നടന് ലഹരി വിമുക്തി ചികിത്സ നൽകുക. സർക്കാറിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ഉടൻ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും.
