കാഞ്ഞിരപ്പള്ളി: സ്കൂൾ ബസുകൾ ഉൾപ്പെടെ ചെറുതും വലുതുമായനൂറുകണക്കിന് വാഹനങ്ങൾ കടന്ന്പോകുന്നകങ്ങഴ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പത്തനാട് കുളത്തൂർമുഴിറോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
കുണ്ടിലും കുഴിയിലും ദിനംപ്രതി ചെറുവാഹനങ്ങൾ വീണ് പരിക്കുപറ്റുന്ന സംഭവം തുടർകഥയാവുകയാണ്. വാഹനങ്ങൾ റോഡിൻറെ പ്രവേശന കവാടത്തിൽ തന്നെ വലിയ കുഴികൾ കൂടുതലും രൂപപ്പെട്ടിരിക്കുന്നത്.റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അധികാരികളുടെശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.
ഈ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വകുപ്പ് മന്ത്രിയക്കും മറ്റ് അധികാരികൾക്കും പരാതികൾ നൽകിയെങ്കിലും അനുഭവപൂർണ്ണമായ തീരുമാനം ഉണ്ടാവാത്തതിനാലാണ് എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവർഷ പുലരിയിൽ തന്നെ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചത്.

പ്രതിഷേധ സംഗമം എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അൻസാരി പത്തനാട് ഉദ്ഘാടനം ചെയ്തു.എത്രയും വേഗം ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി അജീബ് പത്തനാട്, മണ്ഡലം കമ്മിറ്റിയംഗം എൻകെ സുബൈർ, കങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അൻവർ സാദത്ത്, വൈസ്പ്രസിഡൻ്റ് സുബൈർ നടുവിലേടത്ത്, സെക്രട്ടറി അയ്യൂബ് ഖാൻ
രണ്ടു മാക്കൽ, മുഹമ്മദ് ഫൈസൽ തുടങ്ങിയ നേതൃത്വം നൽകി സംസാരിച്ചു.
