കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും. താരം ഉടൻ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാകും എന്ന് ക്ലബ് അറിയിച്ചു.
സച്ചിന് സുരേഷിന് തോളെല്ലില്‍ ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. ചികില്‍സക്കായി അടുത്ത ദിവസം സച്ചിൻ മുംബൈയിലേക്ക് പോകും. ഇനി ഈ സീസണിൽ സച്ചിൻ സുരേഷ് കളിക്കാൻ സാധ്യതയില്ല.
ചെന്നെയിന്‍ എഫ്സിയുമായുള്ള അവസാന മത്സരത്തിനിടെയാണ് സച്ചിൻ സുരേഷിന്‍റെ തോളിന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം ചെന്നൈയിലും പിന്നീട് കൊച്ചിയിലും സച്ചിന്‍ സുരേഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. താരം രണ്ട് ദിവസത്തിനകം മുംബൈയിലേക്ക് പോയേക്കും.
കൊച്ചിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷമാകും സച്ചിന്‍ സുരേഷ് മുംബൈയിലേക്ക് പോവുക. സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത സച്ചിന്‍റെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാവും. പെനാല്‍റ്റി സമ്മര്‍ദത്തെ അടക്കം അനായാസം മറികടന്ന താരമാണ് സച്ചിന്‍ സുരേഷ്. ഇനിയുള്ള മത്സരങ്ങളിൽ കരൺ ജിത്താകും കേരള ബ്ലാസ്റ്റേഴ്സിന്‍റെ വല കാക്കുക.
