ഗംഗാവലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്റെത് തന്നെയെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെ വാഹന ഉടമക്കും, രഞ്ജിത്ത് ഇസ്രയേലിനും അടക്കമുള്ളവർക്ക് വ്യാപക വിമർനം. കർണാടക സർക്കാർ പുഴയിൽ അർജുനെ തപ്പാം എന്ന് പഞ്ഞപ്പോൾ ഇവരുടെ വാക്ക് കേട്ട് മാധ്യമങ്ങളും കേരള സർക്കാരും റോഡിലെ മണ്ണിന് പിന്നാലെ പോയെന്നും അവുടെ നിലപാടുകൊണ്ടാണ് ഒൻപത് ദിവസത്തിന് ശേഷം അർജുന്റെ ട്രക്ക് കണ്ടെത്തിയതെന്നും വിർശനം ഉയരുന്നു.

ട്രക്ക് നേരത്തെ കണ്ടെത്തേണ്ടത് ആയിരുന്നു. വാഹന ഉടമ, രഞ്ജിത്ത് ഇസ്രയേൽ തുടങ്ങിയവരുൾപ്പെടെയുള്ള ‘ചില വിദഗ്ധരായ’ കേരളത്തിൽനിന്നുള്ള കുറേപേർ പുഴയിലെ തിരച്ചിൽ പലകാരണം പറഞ്ഞ് തടസ്സപ്പെടുത്തിയത് കൊണ്ടാണ് ഇത് ഇത്രയും താമസിച്ചു പോയതെന്ന് പറയാതിരിക്കാൻ കഴിയില്ല ‘ ഇങ്ങനെ പോകുന്നു സൈബറിടത്തെ വിമർശനങ്ങൾ.

അതേസമയം ഷിരൂരിൽ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴയും കാറ്റും. മുങ്ങൽ വിദഗ്‌ധർക്ക് നദിയിൽ ഇറങ്ങാനായില്ല, ജലനിരപ്പും വെല്ലുവിളി. നാവികസേനാ സംഘം തൽക്കാലം കരയിലേക്ക് മടങ്ങി. മഴ മാറുന്ന സമയത്ത് പുഴയിൽ ഇറങ്ങി പരിശോധനയെന്ന് സംഘം
.

Leave a Reply

Your email address will not be published. Required fields are marked *

You missed