പൊൻകുന്നം: എസ്.ആർ.വി ഹയർസെക്കൻഡറി സ്കൂളിന് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിയും, വീട്ടുസാധനങ്ങളും ഉൾപ്പെടെ കടത്തിക്കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ സബ് കോൺട്രാക്ടർ ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഏഴുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തന്റെ കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസറും നിലവിൽ പ്രമുഖ കമ്പനിയുടെ പൊൻകുന്നം ബ്രാഞ്ചിലെ സെയിൽസ് എക്സിക്യൂട്ടീവുമായ യുവാവ് തന്റെ അറിവോ സമ്മതമോ കൂടാതെ വീട്ടുസാധനങ്ങൾ കടത്തിക്കൊണ്ടുപോയെന്നാണ് ഇയാൾ ആരോപിക്കുന്നത്.
അന്വേഷണത്തിനൊടുവിൽ മോഷണം നടത്തിയത് യുവാവാണെന്ന് കണ്ടെത്തിയ ഇദ്ദേഹം യുവാവിനെ ബന്ധപ്പെടുകയും സംഭവത്തെ പറ്റി ചോദിച്ചപ്പോൾ താൻ ഒന്നും ചെയ്തിട്ടില്ല എന്ന മട്ടിൽ പ്രതികരിക്കുകയും ആയിരുന്നു. തുടർന്ന് ഇദ്ദേഹം പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും യുവാവിനോട് മോഷണത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് തടി ഉരുകുകയും ചെയ്തു. സ്റ്റേഷനിൽ വച്ച് തന്നെയും തന്റെ ഭാര്യയും കള്ളക്കേസ് ആണെന്ന് പറഞ്ഞ് അപമാനിച്ചെന്നും കോൺട്രാക്ടർ ആരോപിക്കുന്നു.

അതേസമയം അതുവരെ താൻ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞിരുന്ന യുവാവ്, സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ കേസുമായി മുൻപോട്ടു പോകരുതെന്നും, അങ്ങനെ ഉണ്ടായാൽ തനിക്ക് മാനഭംഗം ഉണ്ടാകുമെന്നും പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ തന്നെയും ഭാര്യയെയും അപമാനിച്ച യുവാവിനോട് ക്ഷമിക്കാൻ തയ്യാറല്ലെന്നും, കേസുമായി മുൻപോട്ട് പോകുമെന്നും കോൺട്രാക്ടർ പ്രതികരിച്ചു.
കൂടാതെ വാടക അടിസ്ഥാനത്തിൽ ഓട്ടം പോകാനെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് കോൺട്രാക്ടറുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറായ യുവാവ് പണയം വെച്ച് മുങ്ങിയതായും മറ്റൊരു പരാതിയിൻ മേൽ ആരോപിക്കുന്നു. ഇതിന് ഒത്താശയായി നിന്നത് ഭരണകക്ഷിയിലെ തന്നെ യുവ നേതാവെന്നും ഇദ്ദേഹം പറഞ്ഞു.
പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ഭരണകക്ഷിയിലെ നേതാവ് തന്റെ സ്വാധീനം ഉപയോഗിച്ച് ശ്രമം നടത്തുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. നീതി കിട്ടും വരെ താൻ ഈ കേസുമായി മുന്നോട്ട് പോകുമെന്നും കോൺട്രാക്ടർ പറഞ്ഞു .
