സംവിധായകന് ഒമര്‍ ലുലുവിനെതിരെ നടിയുടെ പരാതിയില്‍ ബലാല്‍സംഗക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് നടിയുടെ പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച ഒമര്‍, ആരോപണം വ്യക്തി വിരോധമൂലമെന്ന് പറഞ്ഞു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണെന്നും പണം തട്ടാനുള്ള നീക്കമെന്നും ഒമര്‍ ലുലു ആരോപിച്ചു.
സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
