പരീക്ഷാക്കാലം അവസാനിച്ചു ഇനി മധ്യവേനല്‍ അവധിയുടെ നാളുകളാണ്. എന്നാല്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഓർമ്മപ്പെടുത്തുകയാണ് കേരള പോലീസ്.
അവധിക്കാലമായതിനാല്‍ കുട്ടികള്‍ സ്വാഭാവികമായും മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചിലവിടും. അതിനാല്‍ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും,കെണികളെക്കുറിച്ചുമെല്ലാം അവർക്ക് വേണ്ടവിധത്തിലുള്ള അവബോധവും നല്‍കണം. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ് ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണെന്ന് കേരള പൊലീസ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസിന്റെ നിർദേശങ്ങള്‍
*ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
*അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍
ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.

*അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യർത്ഥനകള്‍ സ്വീകരിക്കാതിരിക്കുക.
- ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക
- ഓണ്‍ലൈൻ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക
