അഗ്നിക്കാവടിയുമായി അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ. കാർത്തിക് കാവടി എടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ കാർത്തിക് തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ വർഷവും കാർത്തിക് കാവടി എടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കാർത്തിക് വലിയ സൈബറാക്രമണം നേരിട്ടിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു താരത്തിന് നേരെയുള്ള ആക്ഷേപം. ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് കാർത്തിക്.

പണ്ടുമുതല്‍ ഇൻജെക്ഷൻ പോലും എനിക്ക് പേടിയാണെന്നും എന്നാല്‍ കാവടി എടുക്കുമ്ബോള്‍ വേദന അനുഭവപ്പെടാറില്ലെന്നും കാർത്തിക് പറയുന്നു. പ്ലസ്ടുവിന് പഠിക്കുമ്ബോഴാണ് കന്നിവേല്‍ കാവടി എടുക്കുന്നത്. ആ സമയത്ത് വലിയൊരു എനർജിയാണ് തോന്നുക. അനുഗ്രഹം കിട്ടാതെ ചിലർ വേല്‍ കുത്തും. അങ്ങനെയുള്ളവരുടെ വേദന സഹിക്കാനുള്ള കഴിവിനെ താൻ നമിക്കുന്നുവെന്നും കാർത്തിക് പറയുന്നു.
ദേഹത്ത് മുരുകൻ കയറുമോയെന്ന് ചോദിച്ചാല്‍ ഞാൻ പ്രാർത്ഥിക്കുന്നത് മുരുകനെയാണ്, ആ എനർജിയാണ് എനിക്ക് ദേഹത്തോട്ട് കയറുക. ഇതാണ് എന്റെ പരിമിതമായി അറിവ്. ശരിയാണ് കാവടി ചെയ്യുമ്ബോള്‍ ദേഹത്ത് മുരുകൻ കയറുമെന്നും കാര്‍ത്തിക് പറയുന്നു.
