കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്.

ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

എതിർ കക്ഷികളെ കേൾക്കാതെ ഹരജിയിൽ തീരുമാനം എടുക്കാനാവില്ലെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. ഹരജിയിൽ എതിർകക്ഷികളായ മുഴുവൻ പേരെയും കേസിൽ കക്ഷി ചേർക്കുകയാണ് ഉത്തരവിലൂടെ ഹൈകോടതി ചെയ്തത്.

കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച പുനഃപരിശോധന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് പരിഗണനയിലിരിക്കെ ഹരജിക്കാരൻ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *