തൃശൂർ: മണ്ണുത്തിയിൽ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോൺസൺ(68) മരിച്ചു. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇയാൾ മകൻ ജോജി ( 39) പേരക്കുട്ടി തെൻഡുൽക്കർ (12) എന്നിവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്, സെപ്റ്റംബർ 14 ന് പുലർച്ചെ 12.30 ന് ആണ് മകന്റെ കുടുംബം ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോൺസൺ പെട്രോൾ ഒഴിച്ചത്. കുടുംബപ്രശ്നമായ ക്രൂരകൊലപാതകത്തിന് കാരണമായത്.