ആലപ്പുഴ : 69-ാമത് നെഹ്റു ട്രോഫി ജലോത്സവം ആലപ്പുഴ പുന്നമടക്കായലിൽ നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ അഞ്ച് മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവരും പങ്കെടുക്കും.
9 വിഭാഗങ്ങളിലായി 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. മാസ് ഡ്രില്‍ ഫ്ളാഗ് ഓഫിന് പിന്നാലെ 19 ചുണ്ടന് വള്ളങ്ങള്‍ 5 ഹീറ്റ്സുകളായി മാറ്റുരയ്ക്കും. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. ഹീറ്റ്സില്‍ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 50 ഇന്‍സ്പെക്ടര്‍, 465 എസ്ഐ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.
വള്ളംകളി കാണാനെത്തുന്നവർക്കായി സമീപ ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ടും തിരികെയും പ്രത്യേക സർവീസുകൾ ഉണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെ.എസ്.ആർ.ടി.സി. ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.