തിരുവനന്തപുരം: സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
പണം നല്‍കിയതിന് പ്രത്യുപകാരമായി എം ഡി ശശിധരന് കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തുനല്കിയിട്ടില്ല. എന്തിനാണ് കര്‍ത്ത സംഭാവന ചെയ്തതെന്നും അറിയില്ല. കര്‍ത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വി എം സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല. വീണയ്ക്ക് പണം നൽകിയത് അഴിമതി തന്നെയാണ്. ഞാൻ പണം വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ എസ് സുരേഷ് കുമാറിന്റെ വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്ത രേഖയിലാണ് പ്രതിപക്ഷ നേതാക്കളുടെ അടക്കം പേര് വന്നത്.
പി.വി, ഒ.സി, ആര്.സി, കെ.കെ, ഐ.കെ എന്നിങ്ങനെയുള്ള ചുരുക്കെഴുത്തുകള്‍ ആണ് രേഖയില്‍ ഉള്ളത്. പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, വി. കെ ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാര്‍ മൊഴി നല്കി.