ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുകയാണെന്ന് മാസപ്പടി വിവാദത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ വീണ സർവീസ് ടാക്സ് ആണ്. എന്തിന് പണം നൽകിയെന്ന് വ്യക്തമാക്കണം, ഇത് അഴിമതി പണമാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദം നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും സഭയിൽ കൊണ്ടുവരുന്ന കാര്യത്തിൽ യുഡിഎഫിൽ തീരുമാനമായില്ല.
സംഭവം പുറത്തുവന്ന ഇന്നലെയും പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചിരുന്നില്ല. വിഷയം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കുന്നതിനായി മുന്നണിയിൽ ചർച്ച ചെയ്തെങ്കിലും തീരുമാനമുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം.
പണം കിട്ടിയവരുടെ പട്ടികയിൽ പ്രതിപക്ഷത്തെ വലിയ പേരുകളെന്ന് സംശയിക്കാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ കൂടി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫിന്റെ ഈ ‘യു ടേൺ’ എന്നാണ് വിലയിരുത്തൽ.