നടക്കുമ്പോൾ ബെനോനിയിലെ ഗാലറിയിലെ ഇന്ത്യൻ ആരാധകന്റെ കയ്യിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. “ഏകദിന ലോകകപ്പിൽ സീനിയേഴ്സിനേറ്റ തോൽവിക്ക് ഇന്ന് പകരം വീട്ടണം”. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനൽ പോരാട്ടം ഇന്ത്യ തോറ്റതിൽ നിരാശനായ ആരാധകനാണ് ‘പ്രതികാര നടപടി’ സ്വീകരിക്കാൻ ഇന്ത്യയുടെ കൗമാരപ്പടയോട് ആഹ്വാനം ചെയ്തത്.

അതിനു പറ്റിയ സുവർണാവസരം കൂടിയായിരുന്നു ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്ക്കു ലഭിച്ചത്. എന്നാൽ സീനിയേഴ്സിനു സമാനമായി അണ്ടർ 19 ടീമും ആരാധകരെ നിരാശരാക്കി, തോൽവിയിലേക്കു വഴുതിവീണു.

ഇന്ത്യയിൽ നടന്ന സീനിയർ ടീമിന്റെ ഫൈനൽ പ്രവേശം പോലെ തന്നെയായിരുന്നു ജൂനിയർ പയ്യൻമാരും ഫൈനൽ വരെയെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിലൊഴികെ രോഹിത് ശർമ നയിച്ച ടീം ഇന്ത്യ ലോകകപ്പിലെ ഒരു കളിയും തോറ്റിട്ടില്ല.
ജയങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയുടെ സമ്പൂർണ ആധിപത്യവുമായിരുന്നു. എന്നാൽ ഫൈനലിൽ ഓസീസിനു മുന്നിൽ കാലിടറി. ആറു വിക്കറ്റിന് ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയ കിരീടവുമായി മടങ്ങി.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്താൻ വെല്ലുവിളികളില്ലാതെ ജയിച്ചു കയറിയത് ആറു കളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും സൂപ്പർ സിക്സിൽ രണ്ടും സെമി പോരാട്ടവും കടന്നാണ് യുവ ഇന്ത്യ ഫൈനലിലേക്കു കുതിച്ചത്. സെമി പോരാട്ടമൊഴികെ മറ്റെല്ലാ കളികളിലും ഇന്ത്യയുടെ മേൽക്കൈ അത്രത്തോളമുണ്ടായിരുന്നു.
