കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയെ കൂട്ടിക്കൊന്നു. കാഞ്ഞിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. മണർകാട് മാലത്താണ് നാടിനെ നടുക്കിയ സംഭവം. കറുകച്ചാൽ ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്ത കേസിലെ പ്രതിയായ യുവാവാണ് കൊലനടത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെ യുവതിയുടെ വീടിനു മുന്നിലായിരുന്നു സംഭവം. വീട്ടിലെത്തിയ ഭർത്താവ് യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിയുടെ അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
ജൂബിയുടെ മക്കൾ കളിക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്. തുടർന്ന് അയൽപകത്തെ വീട്ടിൽ വിവരം അറിയിച്ച ഇവർ വാർഡ് മെമ്പറെ വിളിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ മണർക്കാട് പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു.
