കാസര്‍കോട്: പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്.ഐ അടക്കം മൂന്ന് പൊലിസുകാര്‍ക്കെതിരെ കേസ്. സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ആഗസ്ത് 29 – നാണ് കാസർകോട് അംഗടിമുഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഫർഹാസ് മരിച്ചത്. ഫർഹാസിന്റെ മാതാവ് സഫിയയുടെ പരാതി പരിഗണിച്ചാണ് കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 എസ് ഐ അടക്കം മൂന്ന് പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുത്തത്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ എസ് ആർ രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവർക്കെതിരെയാണ് കേസ്. നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. സഫിയയുടെ മൊഴി കോടതി ചൊവ്വാഴ്‌ച രേഖപ്പെടുത്തി.
