തൊടുപുഴ: ഇടുക്കി കുമളിയിൽ നാലര വയസുകാരൻ ഷഫീഖിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തൊടുപുഴ സെഷൻസ് കോടതിയാണ് പിതാവ് ഷരീഫിനെയും രണ്ടാനമ്മ അനീഷയെയും കുറ്റക്കാരായി വിധിച്ചത്. നിലവിൽ തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിൻ്റെ സംരക്ഷണത്തിലാണ് ഷഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്.

2013 ജൂലൈയിൽ ആണ് ഷഫീഖ്’ക്രൂര പീഡനത്തിന് ഇരയായത്. അപസ്മാരം ഉള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറംലോകമറിഞ്ഞത്. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നും അവരെ നോക്കേണ്ടതുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, ദയ അർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. മെഡിക്കൽ റിപ്പോർട്ടുകളാണ് കേസിൽ നിർണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *