പുതുപ്പള്ളി: ജനഹൃദയങ്ങളില്‍ ജീവിച്ച ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ അന്ത്യവിശ്രമം. പുലർച്ചെ 12 മണിയോടെ മൃതദേഹം സംസ്കരിച്ചു.

ഉമ്മൻചാണ്ടിയുടെ സംസ്കാരം

കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയായിരുന്നു സംസ്കാര ചടങ്ങുകൾ. സംസ്കാരചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയാണ് മുഖ്യകാർമികത്വം വഹിച്ചത്. കർദിനാൾ മാർ ആലഞ്ചേരിയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു.

ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നൽകിയത്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവിനെ കാലമെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിനതിന് കാലം സാക്ഷിയാവുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍.

updating…

By Fazil

Leave a Reply

Your email address will not be published. Required fields are marked *