ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ അനുകൂല വിധി.

കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് പേകുമ്പോൾ കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.

ചികിത്സാർഥം അദ്ദേഹത്തിന് കൊല്ലം ജില്ല വിട്ട് മറ്റ് സ്ഥലങ്ങളിൽ പോകാനും അനുമതിയുണ്ട്. മദനിയുടെ കേസിലെ വിസ്താരം ഏറെക്കുറേ പൂർണമായ സാഹചര്യത്തിൽ കോടതി നടപടികളിലും അദ്ദേഹത്തിന്റെ ആവശ്യമില്ലെന്നും ഈ സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പോയി താമസിക്കാമെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *