സ്വന്തം ലേഖകൻ,
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ വർഗീയ പരാമർശം.
“തട്ടമിട്ട താത്തമാർക്കും ഈരാറ്റുപേട്ടയിൽ നിന്നും വന്ന തീവ്രവാദികൾക്കുമാണല്ലോ ചൊറിച്ചിൽ…” എന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.”

കണ്ട മേത്തനേയും തുലുക്കനെയും ഒക്കെ വലിച്ചുകയറ്റിയതിന്റെ ഫലമാണ് ഇപ്പോൾ എല്ലാവരും തലയിൽ കയറി നിരങ്ങുന്നത്… ഏറ്റവും വിഷം മുസ്ലിം തീവ്രവാദികളാണ്”..! എന്നു തുടങ്ങിയാണ് പോസ്റ്റുകൾ.

ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം കോളേജിലെ അധ്യാപകരും വർഗീയ ചുവയോടെ സംസാരിച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.


