ചെങ്ങന്നൂർ(ആലപ്പുഴ): ചെങ്ങന്നൂരില്‍ കിണറ്റില്‍ അകപ്പെട്ട വയോധികന്‍ മരിച്ചു. കോടുകുളഞ്ഞി സ്വദേശി യോഹന്നാൻ (72) ആണ് മരിച്ചത്. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണര്‍ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു.

യോഹന്നാൻ്റെ രണ്ടു കാലുകളും റിങ്ങിനിടയിൽ കുടുങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഫലമുണ്ടാകാത്തതിനാൽ ഫയർ ഫോഴ്സിനെ അറിയിച്ചു. തുടർന്ന് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനത്തിന് ജെസിബി എത്തിച്ച് റിംഗ് ഉയർത്തിയാണ് ആളെ പുറത്തെടുത്തത്.