തിരുവനന്തപുരം: പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്.
തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ മാസങ്ങളോളമായി ഓംപ്രകാശ് ഒളിവിലായിരുന്നു. പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിധിന്‍ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീണ്‍ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ (35) എന്നിവരെയാണ് ഓംപ്രകാശ് വെട്ടി പരിക്കേല്‍പ്പിച്ചത്.
