കോട്ടയം: ചിങ്ങവനത്ത് ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു പറഞ്ഞ് പണം തട്ടിയ കേസിലെ ഒരാൾ കൂടി പിടിയിൽ. പത്തനംതിട്ട ചെങ്ങന്നൂർ മല്ലപ്പള്ളി കുന്നന്താനം ചെങ്ങാരൂർ കല്ലുപാലത്തിങ്കൽ വീട്ടിൽ എബ്രഹാം വർഗീസി(60)നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു പാത്താമുട്ടം സ്വദേശിയായ മോനി പൗലോസിനെ കബളിപ്പിച്ചാണ് പ്രതികൾ അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പത്തനംതിട്ട എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ ഒന്നാംപ്രതിയായ തൃശ്ശൂർ ജില്ലയിൽ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ജോസഫ് മകൻ ജോയ് ടി ജെ വയസ്സ് 50 നെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
ചിങ്ങവനം എസ് എച്ച് ഓ ശ്രീ വി എസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിഷ്ണു, സജി എം പി സിപിഒ മാരായ സിറാജുദ്ദീൻ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.