കരാട്ടെ പരിശീലനത്തിന്റെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന് അഞ്ച് വർഷം കഠിനതടവും 42,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂനയിലെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യ സംരക്ഷണ നിയമത്തിന്റെ (പോക്സോ) പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

ധങ്കവാടിയിലെ ബാലാജിനഗറില്‍ താമസിക്കുന്ന ശങ്കർ ഹനുമന്ത് മാലുസാരെ (44)നെയാണ് കോടതി ശിക്ഷിച്ചത്. ഇയാളില്‍ നിന്നും കരാട്ടെ പരിശീലനത്തിനെത്തിയ 17 വയസ്സുള്ള ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടർന്നാണ് ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള വിവരം പുറംലോകം അറിയുന്നത്.

“ഫിറ്റ്നസ് ടെസ്റ്റിന്റെ” പേരില്‍ ഇരയായ പെണ്‍കുട്ടിയെ മാലുസാരെ അടിവസ്ത്രത്തില്‍ നിർത്താൻ നിർബന്ധിച്ചു, തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചു. വീട്ടില്‍ ഭാര്യ ഇല്ലാത്ത സമയം മുതലെടുത്ത് മറ്റ് പെണ്‍കുട്ടികളെ വിളിച്ച് അവരോഡും മോശമായി പെരുമാറിയതായി അന്വേഷണത്തില്‍ വ്യക്തമായി. ആദ്യ പരാതി ലഭിച്ചതിനു പിന്നാലെ ഇയാള്‍ക്കെതിരെ നിരവധി പെണ്‍കുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നത്. സഹകർനഗർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

ഈ കേസില്‍, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ നിതിൻ കോങ്ഹെ ആറ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി, അതില്‍ നാല് ഇരകളുടെ മൊഴികള്‍ വളരെ നിർണായകമായിരുന്നു പിഴയില്‍ 40,000 രൂപ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും ബാക്കി 2,000 രൂപ സർക്കാരില്‍ നിക്ഷേപിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പ്രതി രണ്ട് മാസം കൂടി തടവ് അനുഭവിക്കണം.